ലണ്ടൻ: കോവിഡ്-19 അമേരിക്കയിൽ 22 ലക്ഷം പേരുടെ ജീവൻ കവർന്നെടുക്കുമെന്ന് പഠനറിപ്പോർട്ട്. ലണ്ടൻ ഇംപീരിയൽ കോളജ് മാത്തമാറ്റിക്കൽ ബയോളജി പ്രഫസർ നീൽ ഫെർഗൂസണിന്റെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നത്.
കൃത്യമായ മുൻകരുതൽ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അമേരിക്കയിൽ 22 ലക്ഷവും ബ്രിട്ടനിൽ അഞ്ചു ലക്ഷം പേരുടെയും ജീവൻ കവർന്നെടുക്കുമെന്നാണ് റിപ്പോർട്ട്.
ബ്രിട്ടനിൽ ഇതിനകം 55,000 പേർക്ക് കൊറോണ രോഗം ബാധിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണു ബ്രിട്ടീഷ് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസിന്റെ വിലയിരുത്തൽ. ഇതിൽ 20,000 പേർ വരെ മരണമടഞ്ഞേക്കാമെന്നും വാലൻസ് പറഞ്ഞു.