ദില്ലി: എൻഎൻസി ലാവ്‍ലിൻ കേസിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് സിബിഐ സുപ്രീം കോടതിയിൽ. അടിയന്തര പ്രാധാന്യം ഉള്ള കേസ് ആയത് കൊണ്ട് തന്നെ വേഗം പരിഗണിക്കണെമെന്നും സിബിഐ ആവശ്യപ്പെട്ടു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സിബിഐക്ക് വേണ്ടി ഹാജരായത്. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും.
ജസ്റ്റിസ് യു.ലളിത് അധ്യക്ഷനായ ബെഞ്ചാകും വ്യാഴാഴ്ച് കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.