Monday, May 20, 2024
spot_img

28 യാത്രക്കാരുമായി പോയ , റഷ്യൻ വിമാനം കാണ്മാനില്ല; കടലിൽ പതിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

മോസ്കോ: 28 യാത്രക്കാരുമായി പോയ റഷ്യൻ വിമാനം കാണാതായി. റഷ്യയുടെ കിഴക്കുഭാഗത്തേയ്ക്ക് പോയ ഈ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പെട്രോപാവ്‌ലോവ്സ്ക് – കാംചാറ്റ്സ്കിയിൽനിന്ന് കാംചാറ്റ്ക പ്രവിശ്യയിലെ പലാനയിലേക്ക് പോകുകയായിരുന്ന എഎൻ–26 വിമാനവുമായുള്ള ബന്ധമാണ് നഷ്ടമായത്.

ഒരു പ്രത്യേക സമയത്തിനുശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആറ് ക്രൂ അംഗങ്ങളും, ഒന്നോ രണ്ടോ കുട്ടികളും ഉൾപ്പെടെയാണ് 28 പേർ വിമാനത്തിലുള്ളത്.

സംഭവുമായി ബന്ധപ്പെട്ട് വിവിധ ഊഹാപോഹങ്ങളാണ് നിലനിൽക്കുന്നത്. അതേസമയം വിമാനം കടലിൽ പതിച്ചിരിക്കാനാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles