കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് മഞ്ജുവാര്യരുടെ മൊഴിയെടുത്തത്.
നഗരത്തിലെ ഹോട്ടലിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു മൊഴിരേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന് ലഭിച്ച ശബ്ദരേഖകള്‍ ആരുടേതാണ് എന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു മഞ്ജു വാര്യറുടേയും മൊഴി രേഖപ്പെടുത്തിയത്.
ദിലീപിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും അതില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകളുമാണ് പ്രധാനമായും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ഈ തെളിവുകളില്‍ പ്രധാനപ്പെട്ടത് അന്വേഷണ സംഘത്തിന് ലഭിച്ച ശബ്ദ സാമ്പിളുകളാണ്.
ഈ ശബ്ദ രേഖയിലാണ് തെളിവ് നശിപ്പിച്ചതിനും, അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നുമുള്ള കാര്യം പരാമര്‍ശിക്കുന്നത്. ഈ ശബ്ദ സാമ്ബിളുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്.