ദില്ലി: നിരോധിത ഭീകര സം-pakistanഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ. ഇക്കാര്യം പറഞ്ഞ് കൊണ്ട് അഫ്ഗാനിസ്ഥാന് കത്ത് നൽകി. മസൂദ് അസ്ഹർ എവിടെയാണെന്ന് എത്രയും വേഗം കണ്ടെത്തണമെന്നും, വിവരം പാക് അധികാരികളെ അറിയിച്ചതിന് ശേഷം അറസ്റ്റ് ചെയ്യണമെന്നും അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.
പാകിസ്ഥാന് മേൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് നീക്കം. പാക് വിദേശകാര്യമന്ത്രാലയമാണ് അഫ്ഗാനിസ്ഥാന് കത്ത് കൈമാറിയത്. എന്നാൽ കത്തിലെ ഉള്ളടക്കത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
പാകിസ്ഥാനിൽ തുടർന്നിരുന്ന ഇയാൾ നിലവിൽ അഫ്ഗാനിസ്ഥാനിലേക്ക് പോയെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഭീകരരെ സംരക്ഷിച്ചാൽ വിദേശ വായ്പയടക്കമുള്ള സഹായങ്ങൾ ലഭിക്കുന്നതിൽ തടസം നേരിടും. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ ൻ അഫ്ഗാന് കത്ത് കൈമാറിയത്.
നിലവിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാൻ. ഇതിൽ നിന്ന് പുറത്ത് കടക്കുക എന്ന ലക്ഷ്യത്തിൽ കൂടിയാണ് നീക്കം. അഫ്ഗാനിലെ നംഗർഹർ മേഖലയിലോ കുനാർ പ്രവിശ്യയിലോ മസൂദ് അസ്ഹർ ഉണ്ടെന്നാണ് പാകിസ്ഥാൻറെ വാദം.
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !