ദില്ലി : ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി
“മുലായം സിംഗ് യാദവ് ജി യുപിയിലും ദേശീയ രാഷ്ട്രീയത്തിലും സ്വയം മുഴുകിയിരുന്നു . അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യത്തിന്റെ പ്രധാന സൈനികനായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രിയെന്ന നിലയിൽ ഇന്ത്യക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ ഉൾക്കാഴ്ച്ചയുള്ളതും ദേശീയ താൽപര്യം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതുമായിരുന്നു,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“മുലായം സിംഗ് യാദവ് ജിയുമായി ഞാൻ നിരവധി കൂടിക്കാഴ്ച്ചകൾ നടത്തിയിരുന്നു . അദ്ദേഹവുമായി അടുത്ത ബന്ധം തുടർന്നു, അദ്ദേഹത്തിന്റെ വിയോഗം എന്നെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ലക്ഷക്കണക്കിന് അനുയായികൾക്കും അനുശോചനം. ശാന്തി,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുലായം സിംഗ് യാദവ് ഇന്ന് രാവിലെയാണ് മരിച്ചത്.
82 കാരനായ മുലായം ഓഗസ്റ്റിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ഒക്ടോബർ 2 ന് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു