കൊച്ചി: നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. ഏകദേശം 2 മാസം നീണ്ട അന്വേഷണത്തിനു ശേഷമാണു കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണ്.
മോഫിയ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയായെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സുഹൈൽ പലതവണ മോഫിയയെ പീഡിപ്പിച്ചു, പണം ചോദിച്ചു മർദിച്ചു തുടങ്ങിയ കാര്യങ്ങൾ കുറ്റപത്രത്തിൽ പറയുന്നുണ്ട്.
എന്നാൽ,മുമ്പ് എഫ്ഐആറിൽ മോഫിയയെ മാനസിക സമ്മർദത്തിലേക്കു നയിച്ചതായി പരാമർശിക്കുന്ന ആലുവ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ സുധീറിനെ പ്രതിയാക്കിയിട്ടില്ല

