കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ ബദാക്ഷനിലെ ഡെപ്യൂട്ടി ഗവർണറുടെ സംസ്‌കാര ചടങ്ങുകൾക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ ഫൈസാബാദിലെ ഹെസ-ഇ-അവാൽ പ്രദേശത്തെ നബവി പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ ഫൈസാബാദിലാണ് സ്‌ഫോടനമുണ്ടായതെന്ന് താലിബാന്റെ ബദാക്ഷന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് കൾച്ചറൽ ഡിപ്പാർട്ട്‌മെന്റ് തലവൻ മസുദ്ദീൻ അഹമ്മദി സ്ഥിരീകരിച്ചു.
സംഭവത്തിൽ അഫ്ഗാൻ അധികൃതരുടെ ശക്തമായ പ്രതികരണം ഉണ്ടായി. അഹമ്മദിയുടെ അഭിപ്രായത്തിൽ, ഈ സംഭവത്തിൽ മരിച്ചവരുടെ യഥാർത്ഥ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ല.
ബദക്ഷാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഫൈസാബാദിലെ ഹെസാ-ഇ അവാൽ പരിസരത്തുള്ള നബവി പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തെ മുൻ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായി ഒരു ട്വീറ്റിൽ ശക്തമായി അപലപിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതിനിടയിൽ സ്ഫോടനത്തെ മനുഷ്യ-ഇസ്ലാമിക മാനദണ്ഡങ്ങൾക്കെതിരായ ഭീകരവാദമെന്നാണ് കർസായി വിശേഷിപ്പിച്ചത്.
അഫ്ഗാനിസ്ഥാനിലെ ബദാക്ഷാൻ പ്രവിശ്യയിൽ ചൊവ്വാഴ്ച്ച നടന്ന സ്‌ഫോടനത്തിലാണ് ഡെപ്യൂട്ടി ഗവർണർ നിസാർ അഹമ്മദ് അഹ്മദിയും ഡ്രൈവറും കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് സ്ഫോടനത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടുണ്ട്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…