കോട്ടയം തിരുവാതുക്കലിന് സമീപം പതിനാറില്‍ചിറയില്‍ മദ്യലഹരിയില്‍ യുവാവ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തി.സുജാത(72)യാണ് കൊല്ലപ്പെട്ടത്. മകന്‍ ബിജുവാണ് സുജാതയെ ആക്രമിച്ച് കൊലപ്പെടുത്തിയത്.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഭവമെന്നാണ് നിഗമനം.ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവ് തമ്പിയെ ബിജു ചുറ്റിക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു.പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുജാത മരിച്ചത്. സുജാതയുടെ മൃതദേഹത്തില്‍ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയില്‍ വലിയ നീർക്കെട്ടുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മകന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മദ്യലഹരിയില്‍ ബിജു വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാക്കിയിരുന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുര്‍ന്ന് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.