മുംബൈ : മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടന്‍ അജാസ്ഖാന് കോടതി ജാമ്യം നിഷേധിച്ചു. മുംബൈയിലെ എസ്പ്ലനേഡ് കോടതിയാണ് ഇയാളുടെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ഏപ്രിലില്‍ മുബൈയിലെ ഇയാളുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് കേസെടുത്തിരിക്കുന്നത്. എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അജാസ്ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മയക്കുമരുന്നു ഗുളികകളും ഖാന്റെ വീട്ടില്‍ കണ്ടെത്തിയിരുന്നു. പല മയക്ക്മരുന്ന് കടത്ത് സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണ് ഉളളതെന്നും തെളിയിക്കപ്പെട്ടിരുന്നു. അജാസ്ഖാനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുബൈയിലെ പല കേന്ദ്രങ്ങളിലും നര്‍ക്കോട്ടികിസ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡുകള്‍ നടത്തിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona