കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സുഹൃത്തിന്റെ വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. നിലവിൽ പെൺകുട്ടി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. യുവതിയുടെ ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. കൂടാതെ ആന്തരിക രക്തസ്രാവവും ഉണ്ട്. ഇരുപതുവയസ്സുകാരി നഹീമക്ക് ഇന്ന് ശസ്ത്രക്രിയകൾ ചെയ്യുമെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രതി റഫ്നാസിനെതിരെ വധശ്രമത്തിന് പോലീസ് കേസ് എടുത്തു. ഇയാളുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോഴിക്കോട് നാദാപുരത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹ്യക്ക് ശ്രമിച്ചത്. പ്രണയ നൈരാശ്യം മൂലമാണ് പെണ്‍കുട്ടിയെ വെട്ടിയതെന്നാണ് യുവാവിന്റെ മൊഴി.
പേരോട് തട്ടില്‍ അലിയുടെ മകളും നാദാപുരം എംഇടി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയുമായ നഹീമയ്‌ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. കോളജ് വിട്ട് വരും വഴി മൊകേരി സ്വദേശി റഫ്‌നാസ് എന്ന 22 കാരന്‍ നഹീമയ വെപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കില്‍ കാത്തിരുന്ന റഫ്‌നാസും നീഹമയുമായി റോഡില്‍ വച്ച് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ കൈയില്‍ കരുതിയ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അതേസമയം, നാദാപുരത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത് പ്രണയനൈരാശ്യം മൂലമാണെന്ന് യുവാവിന്റെ മൊഴി.പ്ലസ്ടു വരെ ഇരുവരും ഒരുമിച്ചു പഠിച്ചതാണ്. എന്നാല്‍, അന്നു തൊട്ട് പ്രണയമുണ്ടെന്നാണ് പറയുന്നത്. പിന്നീട് പെണ്‍കുട്ടി പ്രണയം നിരസിച്ചതോടെയാണ് പക തുടങ്ങിയത്. ആ പക തീര്‍ക്കുകയായിരുന്നു കൃത്യത്തിലൂടെയെന്ന് റഫ്‌നാസ് മൊഴിയില്‍ പറഞ്ഞു.