പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലി ‘വിജയ് സങ്കല്‍പ്പി’നുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വൈകിട്ട് അഞ്ചോടെ പ്രത്യേകവിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം റോഡു മാര്‍ഗം ആറു മണിയോടെ കടപ്പുറത്തെ വേദിയിലെത്തും. പിന്നീട് ലക്ഷങ്ങളെ അഭിസംബോധന ചെയ്യും.
വിവിധ എന്‍.ഡി.എ നേതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം മുന്നണിയില്‍ ചേര്‍ന്ന ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജും മോദിയെ സ്വീകരിക്കാനായി കോഴിക്കോട് എത്തുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും മറ്റു ബി ജെ പി-എന്‍.ഡി.എ നേതാക്കളും, എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുക്കാനെത്തും.കോഴിക്കോട് ബീച്ചില്‍ ഒരുക്കുന്ന വേദിക്ക് 50 അടി നീളവും 30 അടി വീതിയുമാണുള്ളത്. ഇതിന്റെ പണികളും ഏകദേശം പൂർത്തിയായിരുക്കുകയാണ്.
ഉത്തരകേരളത്തില്‍ മോദി തരംഗം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാകുന്നതായിരിക്കും കടപ്പുറത്തെ മഹാസമ്മേളനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വയനാട്ടിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.