വോയേജർ 2ലെ കാരിയർ സിഗ്നലുകൾ ലഭിച്ചെന്ന് അറിയിച്ചിരിക്കുകയാണ് നാസ.
അബദ്ധത്തിൽ തെറ്റായ കമാന്റ് നൽകിയതോടെ ജൂലൈ 21 നാണ് പേടകവുമായുള്ള ആശയവിനിമയം നഷ്ടമായത്. ഭൂമിയിൽ നിന്ന് 1,900 കോടി കിലോമീറ്റർ അകലെയുള്ള പേടകത്തെ കണ്ടെത്താൻ നാസ ശ്രമം തുടരുകയായിരുന്നു. വോയേജർ 2 മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നാസയുടെ ഡീപ് സ്പേസ് നെറ്റ് വർക്ക് തുടരുകയാണ്.
സിഗ്നൽ ലഭിച്ചതോടെ വോയേജർ 2 ഇപ്പോഴും പ്രവർത്തന ക്ഷമമാണെന്ന വിലയിരുത്തലിലാണ് ഗവേഷകർ. അതേസമയം സിഗ്‌നൽ ലഭിച്ചെങ്കിലും ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. വോയേജർ 2, നിലവിൽ 12.3 ബില്യൺ മൈലുകൾ അകലെ ഇന്റർസ്റ്റെല്ലാറിലാണുള്ളത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ശാസ്ത്രജ്ഞർ.