കാഠ്മണ്ഡു: നേപ്പാളില്‍ നിന്നും കാണാതായ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. മുസ്താങ്ങിലെ കോവാങ് മേഖലയിലെ ലാക്കന്‍ നദിയിൽ നിന്നുമാണ് വിമാനം കണ്ടെത്തിയത്. വിമാന അവശിഷ്ടങ്ങള്‍ കണ്ട സ്ഥലത്തേക്ക് സൈന്യം പുറപ്പെട്ടു. നാല് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 22 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെട്ടില്ലെന്ന് സൂചന.
പൊഖാറയില്‍ നിന്നും ജോംസോമിലേക്ക് പുറപ്പെട്ട താരാ എയര്‍ലൈന്‍സിന്‍റെ 9എന്‍-എഇടി വിമാനമാണ് തകര്‍ന്നത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നുള്ള സന്ദേശം നിലച്ചു. രാവിലെ 9:55നാണ് ബന്ധം നഷ്ടപ്പെട്ടത്. ഇന്ത്യക്കാരെ കൂടാതെ ജപ്പാനില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് വിമാനത്തിലുണ്ടായിരുന്നത്. മുക്തിനാഥ് ക്ഷേത്രത്തില്‍ പോയി മടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വിശദാംശങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

