അബുജ: നൈജീരിയയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സായുധാക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ സംഫാറ സംസ്ഥാനത്താണ് അക്രമികള്‍ ജനങ്ങളെ കൂട്ടക്കുരുതി ചെയ്തതെന്ന് രാജ്യത്തെ മാനവിക മന്ത്രാലയ വക്താവ് ഉമര്‍ ഫാറൂഖ് അറിയിച്ചു.
ആക്രമികളെ ഭയന്ന് പതിനായിരത്തോളം പേര്‍ ഇവിടെ നിന്ന് പലായനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് സംഫാറയിലെ എട്ടു ഗ്രാമങ്ങളില്‍ 300ലേറെ തോക്കുധാരികള്‍ ആക്രമണം നടത്തിയത്.
ഈ ആക്രമണങ്ങളില്‍ 30 ആളുകള്‍ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ആയിരക്കണക്കിന് വീടുകള്‍ക്കാണ് ആക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. പിന്നീട് ബുധനാഴ്ച അങ്ക, ബുകായും ജില്ലകളിലെ 10 ഗ്രാമങ്ങളിലും ആക്രമണം നടത്തി. അതേസമയം വിവരമറിഞ്ഞയുടന്‍ സൈന്യം സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE
കല്‍പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിറ്റി…
അന്താരാഷ്ട്ര അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. കേസിൽ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ…
ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത്…
ഈ വാക്ക് ഒന്ന് കുറിച്ചിട്ടോ ...മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് എഎപി നേതാവ് |aap| |exit poll|
മണിപ്പൂരോന്നും ഏശിയില്ല ! വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അപ്രമാദിത്വം തുടർന്ന് ബിജെപി I BJP IN ARUNACHAL