ഏഴു മാസം ഗർഭിണിയായിരിക്കുമ്പോൾ,തന്നെ പ്രേമംനടിച്ച് മതം മാറ്റി ജിഹാദിന് പ്രേരിപ്പിച്ച ഭർത്താവിനൊപ്പം ദുബായ് വഴിയാണ് താൻ അഫ്‌ഗാനിൽ എത്തിയതെന്ന് നിമിഷ ഫാത്തിമ.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കക്ഷിയുടെ രോദനം.തങ്ങളെ അഫ്ഗാനിലെത്താൻ സഹായിച്ചത് ഒരു പാകിസ്താൻ സ്ത്രീയാണ്.അഫ്ഗാനിൽ ഐ എസ് താവളത്തിൽ ആയിരുന്നു തന്റെ പ്രസവം,കുട്ടിക്കിപ്പോൾ 3 വയസ്സുണ്ട്.താങ്കളിപ്പോൾ അഫ്ഗാൻ സേനയുടെ തടവിലാണ്.അഫ്ഗാനല്ല തന്റെ രാജ്യം,ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാനാണ് പോയതെങ്കിലും ഇപ്പോൾ സ്വന്തം രാജ്യത്തിൻറെ വില മനസ്സിലാക്കുന്നു.എന്തായാലും നിമിഷയുടെ രോദനം ആരെങ്കിലും കേൾക്കുമോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.