തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥ് (Somanath) അന്തരിച്ചു. 58 വയസായിരിന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
പൂജപ്പുര പ്രകാശ് നഗറിലെ അളകനന്ദ വീട്ടിലെത്തിക്കുന്ന ഭൗതികശരീരം മൂന്നു മണിക്ക് പ്രസ് ക്ലബിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4.15 ന് തൈക്കാട് ശാന്തികവാടത്തിൽ. നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ട് പിന്നിട്ടതിന് പിന്നാലെ സോമനാഥിനെ നിയമസഭ മീഡിയ റൂമില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആദരിച്ചിരുന്നു. മന്ത്രിമാരും ഭരണ പ്രതിപക്ഷ എംഎല്‍എമാരും, സ്പീക്കറും പങ്കെടുത്തതായിരുന്നു ഈ ചടങ്ങ്.
രാഷ്ട്രീയ വിഷയങ്ങളിലും പരിസ്ഥിതിയെ കുറിച്ചും ശ്രദ്ധേയമായ നിരവധി റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്റെതായുണ്ട്. തികഞ്ഞ ലാളിത്യത്തോടെയുളള പെരുമാറ്റം മൂലം ‘സോമേട്ടന്‍’ എന്നാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിലും ഇ.സോമനാഥ് അറിയപ്പെട്ടിരുന്നത്.
ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂൾ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി എം ഗോപാലൻ നായരുടെയും ഇതേ സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ ദേവകിയമ്മയുടെയും മകനാണ്.