മുംബൈ : രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്കു സഹായ ഹസ്തവുമായി രാജ്യത്തെ വ്യവസായ പ്രമുഖൻ ഗൗതം അദാനി. അപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ചെലവ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്നു ഗൗതം അദാനി വ്യക്തമാക്കി.
അപകടത്തിൽ ഇരകളായവർക്കും അവരുടെ കുടുംബത്തിനും കരുത്തു പകരേണ്ടതും കുട്ടികൾക്കു ശോഭനമായ ഭാവി സൃഷ്ടിക്കേണ്ടതും കൂട്ടുത്തരവാദിത്തമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ദുരന്തവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി നേരത്തെ റെയിൽവേ മന്ത്രാലയം രംഗത്ത് വന്നിരുന്നു. ബാലസോറിലുണ്ടായ ദുരന്തത്തിൽ മൂന്നു ട്രെയിനുകൾ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്നും അപകടത്തിൽപ്പെട്ടത് കൊറമാണ്ഡൽ എക്സ്പ്രസ് മാത്രമാണെന്നും റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപകടത്തിൽ 275 പേർക്കാണു ജീവൻ നഷ്ടമായത്. 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
उड़ीसा की रेल दुर्घटना से हम सभी बेहद व्यथित हैं।
— Gautam Adani (@gautam_adani) June 4, 2023
हमने फैसला लिया है कि जिन मासूमों ने इस हादसे में अपने अभिभावकों को खोया है उनकी स्कूली शिक्षा की जिम्मेदारी अडाणी समूह उठाएगा।
पीड़ितों एवं उनके परिजनों को संबल और बच्चों को बेहतर कल मिले यह हम सभी की संयुक्त जिम्मेदारी है।