Friday, January 9, 2026

കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ അശ്ലീല സൈറ്റിലൂടെ വിദേശത്തേക്ക് വില്‍ക്കുന്നു; കണ്ടെത്തലുമായി ഓപ്പറേഷൻ പി ഹണ്ട്

തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന റാക്കറ്റിലെ 21 പേരെ പിടികൂടിയതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. സംസ്ഥാനത്ത് നിന്ന് കുട്ടികളുടെ നഗ്ന വീഡിയോയും ചിത്രങ്ങളും അശ്ലീല സൈറ്റുകള്‍ വഴി വിദേശത്തേക്ക് വില്‍പ്പന നടത്തിയതായാണ് പൊലീസ് പറയുന്നത്.

ഓപ്പറേഷന്‍ പി ഹണ്ട് വഴിയുള്ള അന്വേഷണത്തിലാണ് രാജ്യാന്തരകണ്ണികളെ കുറിച്ചുള്ള വിവരം കിട്ടിയത്. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.

കുട്ടികളുടെ നഗ്നദൃശ്യങ്ങളുടെ കൈമാറ്റം സമൂഹത്തിന് ഭീഷണിയാകുന്ന തരത്തില്‍ ബിസിനസ് ഇടപാടായി മാറിയിരിക്കുന്നൂവെന്നാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പരിശോധനയിലൂടെ പൊലീസ് കണ്ടെത്തിയത്. ഇത്തരത്തില്‍ കൈമാറി കിട്ടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഡാര്‍ക് നെറ്റടക്കമുള്ള വിദേശസൈറ്റുകളില്‍ ബിറ്റ് കോയിന്‍ കണക്കില്‍ വില്‍പ്പനക്ക് വച്ചിരിക്കുകയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ ഇതരസംസ്ഥാനക്കാരുമുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനും ഇന്റര്‍പോളിനും കൈമാറി.

Related Articles

Latest Articles