ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതി പ്രകാരം ആറു കുടിയേറ്റക്കാർക്ക് പൗരത്വം നല്‍കി ഇന്ത്യ. മധ്യപ്രദേശില്‍ താമസിക്കുന്ന ആറ് പാക്കിസ്ഥാനി കുടിയേറ്റക്കാര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നൽകിയത്. പാകിസ്താനിലെ ന്യൂനപക്ഷ പീഡനം മൂലമാണ് ഇവർ രാജ്യത്തെത്തിയത് എന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി.
ഭോപ്പാലില്‍ താമസക്കാരായ നന്ദ്‌ലാല്‍, അമിത് കുമാര്‍, മന്ദ്‌സോറില്‍നിന്നുള്ള അര്‍ജുന്‍ദാസ് മന്‍ചന്‍ദാനി, ജയ്‌റാം ദാസ്, നാരായണ്‍ ദാസ്, സൗശല്‍യ ബായി എന്നിവർക്കാണ് പൗരത്വം ലഭിച്ചത്. 1988നും 2005നും ഇടയില്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്ന് മധ്യപ്രദേശില്‍ എത്തിയവരാണ് ഇവരെന്ന് അധികൃതര്‍ അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona