ദില്ലി: ഇന്ത്യയിലെ രക്ഷാബന്ധന്‍ ആഘോഷത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖിയും , കാര്‍ഡും അയച്ചു കൊണ്ട് 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയാശംസകള്‍ നേര്‍ന്ന് പാകിസ്ഥാനിലെ സഹോദരി.
രാജ്യത്തെ സ്ത്രീകള്‍ താങ്കളുടെ തണലില്‍ പൂര്‍ണ്ണ സുരക്ഷിതരാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ താങ്കള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. പാകിസ്താന്‍ സ്വദേശിനിയായ ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹോദരന്‍ എന്നാണ് വിശേഷിപ്പിച്ചത്. ഷെയ്ഖ് മുന്‍പും പ്രധാനമന്ത്രിക്ക് രാഖി ബന്ധിക്കുവാന്‍ ഇന്ത്യയിൽ എത്തിയിട്ടുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുവാന്‍ വീണ്ടും തനിക്ക് അതിയായ ആഗ്രഹമുണ്ട്. ഉടനെ തന്നെ അത് സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. എന്റെ സഹോദരന് ഞാന്‍ സ്വയം നിര്‍മ്മിച്ച രാഖിയാണ് അയക്കുന്നത്. രശ്മി റിബ്ബണ്‍ ഉപയോഗിച്ച് എംബ്രോയ്ഡറി ഡിസൈനിലാണ് രാഖി നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി ദിവസവും ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹം തന്നെ അധികാരത്തില്‍ വരുമെന്നും ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ് പറഞ്ഞു.
രക്ഷാബന്ധന്‍ സഹോദര ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. അദ്ദേഹം എനിക്ക് സഹോദരനാണ്. കഴിവും സാമര്‍ത്ഥ്യവുമുളള അദ്ദേഹത്തിന് രാജ്യത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവ നടപ്പിലാക്കാന്‍ അദ്ദേഹം വീണ്ടും അധികാരത്തില്‍ എത്തേണ്ടത് അനിവാര്യമാണെന്നും ഷെയ്ഖ് വ്യകത്മാക്കി.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…
ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…
ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…
കാനഡയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ…
മുഖ്യമന്ത്രി ഫോണുമായി ഹാജരാകണം ! ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ പോലീസിന്റെ ചടുല നീക്കം
പാറ്റ്‌ന : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു. ഇന്ന് ഉച്ചയോടെ…