പാലക്കാട് : നെല്ല് കൊയ്യാൻ പണമില്ല പാലക്കാട് ചിറ്റൂരിൽ കർഷകൻ ജീവനൊടുക്കി. കറുകമണി സ്വദേശി മുരളീധരനാണ് മരിച്ചത്. വീടിനു സമീപത്തെ കളപ്പുരയിൽ മുരളീധരനെ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
വിളഞ്ഞ നെല്ല് കൊയ്യാൻ പണമില്ലാത്തതിനാൽ മുരളീധരൻ ഏറെ അസ്വസ്ഥനായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. 15 ദിവസം മുൻപ് വിളവെടുക്കാൻ പാകമായിരുന്നു. എന്നാൽ പ്രദേശം മുഴുവൻ ചെളി നിറഞ്ഞു കിടക്കുന്നതിനാൽ കൊയ്‌ത്തുയന്ത്രം ഇറക്കാൻ കഴിഞ്ഞില്ല. ഭാരം കുറഞ്ഞ കാെയ്‌ത്ത് യന്ത്രം തമിഴ്‌നാട്ടിൽ നിന്നാണ് എത്തിച്ചിരുന്നത്. എന്നാലിത് തമിഴ്‌നാട്ടിലേക്ക് തന്നെ തിരികെ പോയി.
ബാങ്കിൽ നിന്ന് വായ്പയെടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് മുരളീധരൻ കൃഷിയിറക്കിയത്. ഇതിൽ ഇയാൾ വളരെയധികം അസ്വസ്ഥനായിരുന്നു. കടം കയറുമെന്ന് ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത് എന്നാണ് വിവരം.