ദില്ലി : പാർലമെന്റിനുള്ളിൽ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തിൽ നാലു പ്രതികളെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായ ചോദ്യംചെയ്യലിനായാണ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികൾ മുംബൈയിൽനിന്നാണ് സ്മോക്ക് ബോംബ് വാങ്ങിയതെന്നും ഇവ ഷൂസിനുള്ളിൽ വച്ചാണ് അകത്തുകൊണ്ടുവന്നതെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. ലക്നൗവിൽനിന്നാണ് ഷൂസ് വാങ്ങിയത്. അതിനാൽ തന്നെ തെളിവെടുപ്പിനായി മുംബൈയിലും ലക്നൗവിലും കൊണ്ടുപോകേണ്ടതിനാൽ 15 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴു ദിവസം അനുവദിക്കുകയായിരുന്നു.
മൈസൂരു സ്വദേശി ഡി.മനോരഞ്ജൻ (35), ലക്നൗ സ്വദേശി സാഗർ ശർമ (27), പാർലമെന്റ് ഗേറ്റിനു പുറത്ത് സ്‌മോക്ക് ബോംബ് ഉപയോഗിച്ച് മുദ്രാവാക്യം വിളിച്ച ഹരിയാന ജിന്ദ് സ്വദേശിനി നീലം ദേവി (37), മഹാരാഷ്ട്ര ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ (25) എന്നിവരെയാണ് ദില്ലി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. ഇവർക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ഇവർക്ക് ലഭിച്ച ഫണ്ട് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. പ്രതികളുടെ പ്രവർത്തനരീതി ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി
സംഭവത്തിൽ ഇവർക്ക് പുറമെ ഗുരുഗ്രാമിൽനിന്നു ഹിസാർ സ്വദേശി വിശാൽ ശർമ (വിക്കി) എന്നയാളെയും ഇയാളുടെ ഭാര്യയെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ഗുരുഗ്രാമിൽ താമസമൊരുക്കിയ ലളിത് ഝായ്‌ക്കുള്ള അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…
ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…
ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA
തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…
പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !
ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…