ഭോപ്പാൽ: രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയറിയിക്കാൻ മക്കയിലെ പള്ളിയിൽ വച്ച് ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാർഡ് ഉയർത്തിയതിനെത്തുടർന്ന് അറസ്റ്റിലായ മധ്യപ്രദേശിലെ പ്രാദേശിക കോൺഗ്രസ് നേതാവ് 8 മാസത്തെ തടവിനും 99 ചാട്ടവാർ അടിക്കും ശേഷം നാട്ടിൽ വിമാനമിറങ്ങി. നിവാരി ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ് റാസ ഖാദ്രിയാണ് അമിതാവേശത്തിൽ മക്കയിൽ വച്ച് പ്ലക്കാർഡ് ഉയർത്തിയതിന് ശിക്ഷിക്കപ്പെട്ടത്.
2023 ജനുവരിയിലാണ് സംഭവം. അമ്മൂമ്മയ്‌ക്കൊപ്പം ഹജ്ജിന് പോയതാണ് നേതാവ് . അവിടെ വച്ചാണ് പ്ലക്കാഡും പിടിച്ച് തീർത്ഥാടക വേഷത്തിൽ ചിത്രമെടുത്ത് ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കോൺഗ്രസിന്റെ നേതാക്കളടക്കം ഷെയർ ചെയ്തതോടെ സംഭവം വൈറലായി. ഇതോടെ മക്ക സിറ്റിയിലെ റൂമിലെത്തി സൗദി അറേബ്യൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
8 മാസത്തേക്കാണ് പോലീസ് ജയിലിലടച്ചത്. അതിൽ രണ്ട് മാസത്തോളം ഇരുട്ടുമുറിയിലാണ് കിടന്നത്. കഴിക്കാൻ ഉണങ്ങിയ റൊട്ടി മാത്രമാണ് പോലീസ് ഇയാൾക്ക് കൊടുത്തത്. പോലീസ് ഉദ്യോഗസ്ഥർ ഉറങ്ങാൻ പോലും അനുവദിച്ചില്ലെന്നും വായിൽ വെള്ളം ഒഴിച്ച് എപ്പോഴും തന്നെ ഉണർത്തുമായിരുന്നുവെന്നും മാനസികമായി വലിയ പീഡനമാണ് താൻ അനുഭവിച്ചതെന്നും റാസ വെളിപ്പെടുത്തി. ഒക്‌ടോബർ നാലിനാണ് ശിക്ഷ കഴിഞ്ഞ് റാസ ഖാദ്രി നാട്ടിലെത്തിയത്. റാസയെ രാഹുൽ ഗാന്ധി തിരിഞ്ഞു നോക്കുക പോയിട്ട് ഒരു റാസയ്ക്ക് പിന്തുണയറിയിച്ച് സമൂഹ മാദ്ധ്യമത്തിൽ ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ല. ഇത് പ്രദേശിക കോൺഗ്രസ് പ്രവർത്തകരിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

