Tuesday, May 14, 2024
spot_img

പോക്സോ കേസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി സി ഐ : കേസ് ഒതുക്കിത്തീർക്കാൻ പിടിച്ചു വാങ്ങിയത് 135000 രൂപ, കളം നിറഞ്ഞ് പോലീസിലെ ക്രിമിനലുകൾ വീണ്ടും!

പോക്‌സോ കേസിലെ പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സി.ഐക്കെതിരെ കേസ്. നിലവിൽ മറ്റൊരു കേസിൽ സസ്‌പെൻഷനിൽ തുടരുന്ന അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിനെതിരെയാണ് കേസ്.

കസ്റ്റഡിയിലെടുത്ത പോക്‌സോ കേസിലെ പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പീഡന വിവരും പുറത്തറിയാതിരിക്കാൻ പ്രതിരോധത്തിൻ്റെ ഭാഗമായി മൂന്നു ദിവസത്തിനുള്ളിൽതന്നെ പോക്‌സോ കേസിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. .ഈ വിവരം പ്രതി ബന്ധുക്കളോട് അറിയിച്ചതോടെ സംഭവം പുറത്തു വന്നു.പ്രതിയുടെ ബന്ധുക്കളുടെ പരാതിയിന്മേലാണ് റൂറൽ പോലീസ് അന്വേഷണം തുടങ്ങിയത്. അതേസമയം, പോക്‌സോ കേസ് ഒതുക്കി തീർക്കാൻ 1,35,000 രൂപ സിഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയിൽ പറയുന്നുണ്ട്. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. കോടതി തിങ്കളാഴ്ച പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രകൃതി വിരുദ്ധ പീഡന പരാതിയിൽ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെ മുൻപ് സസ്‌പെൻഡ് ചെയ്തത്.

Related Articles

Latest Articles