കഴക്കൂട്ടം: കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ അകാരണമായി പോലീസ് മർദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി ഷിബുകുമാറിനെയാണ് പോലീസ് മർദിച്ചത്. സംഭവത്തെ തുടർന്ന് ഷിബുകുമാർ ഡി.ജി.പി.ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.
നിർമ്മാണ പ്രവർത്തികൾ നടക്കുന്ന പുതിയ വീട്ടിൽ പോയി മടങ്ങവേ കാറിലെത്തിയ പോലീസ് സംഘം മർദിച്ചുവെന്നാണ് പരാതി. ലാത്തി കൊണ്ട് പല തവണ തന്നെ അടിച്ചുവെന്ന് ഷിബുകുമാർ പറഞ്ഞു. ഷിബുവിന്റെ മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട പാടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അതേസമയം കഴക്കൂട്ടം സ്റ്റേഷൻ എസ്‌ഐമാരായ വിമലിനും, വിഷ്ണുവിനും എതിരെയാണ് ഷിബു പരാതി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. എന്നാൽ പരാതിക്കാരനെ മർദ്ദിച്ചിട്ടില്ലെന്നും മദ്യപാനികൾ തമ്മിൽ നടന്ന സംഘർഷത്തിനിടെ ഷിബുവിന് പരിക്ക് പറ്റിയതായിരിക്കുമെന്നുമാണ് പോലീസിന്റെ വിശദീകരണം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona