Saturday, May 18, 2024
spot_img

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ഓരോ ഭാരതീയൻ്റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തം, എല്ലാ വീടുകളിലും ദീപം തെളിയണം, എൻ.എസ്.എസിന് പിന്നാലെ ശക്തമായ നിലപാടുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും!

ആലപ്പുഴ : അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ഈ മാസം 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കര്‍മ്മം ഓരോ ഭാരതീയൻ്റെയും അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിഷ്ഠാ സമയം വിശ്വാസികളെല്ലാം വീടുകളില്‍ ദീപം തെളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യന്‍ എ.ആര്‍.മോഹനില്‍ നിന്ന് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതില്‍ വച്ച് ഏറ്റുവാങ്ങി. ഭാര്യ പ്രീതി നടേശനൊപ്പമാണ് അദ്ദേഹം അക്ഷതം ഏറ്റുവാങ്ങിയത്.

വ്യക്തിജീവിതത്തിലും കര്‍മ്മപഥത്തിലും മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രഭഗവാന്‍ മതസമന്വയത്തിൻ്റെ പ്രതീകമാണ്. സരയൂതീരത്ത് അയോദ്ധ്യയിലെ ശ്രീരാമചന്ദ്രദേവൻ്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനത്തിലും എത്തണമെന്നും വെളളാപ്പളളി പറഞ്ഞു.

പ്രാന്തീയ കാര്യകാരി സദസ്യന്‍ വി. മുരളീധരന്‍, വിഭാഗ് ശാരീരിക് പ്രമുഖ് എ.വി.ഷിജു, ജില്ലാ സഹകാര്യവാഹ് കെ.എം. മഹേഷ്, അയോദ്ധ്യ ജില്ലാ സംയോജക് വി. വിനോദ് തുടങ്ങിയവരും അക്ഷതം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു

Related Articles

Latest Articles