Wednesday, May 29, 2024
spot_img

പള്ളിയില്‍ അള്‍ത്താര ബാലികമാരെ പീഡിപ്പിച്ച പുരോഹിതന് 45 വര്‍ഷം തടവ്: പ്രതിയെ സംരക്ഷിച്ച സഭാ നേതൃത്വത്തിനു വിമര്‍ശനം

വാഷിംഗ്ടണ്‍: പള്ളിയില്‍ അള്‍ത്താര ബാലികമാരെ പീഡിപ്പിച്ച കത്തോലിക്കാ പുരോഹിതന് 45 വര്‍ഷം തടവ് വിധിച്ച് കോടതി. വാഷിംഗ്ണിലെ കൊളംബിയ കോടതിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഉര്‍ബനോ വാസ്‌ക്വസ് എന്ന നാല്‍പ്പത്തിയേഴുകാരന്‍ വൈദികനെയാണ് 45 വര്‍ഷത്തെ തടവിന് വിധിച്ചത്. പുരോഹിത വേഷമണിഞ്ഞ ചെകുത്താനായാണ് ഇയാള്‍ പെരുമാറിയതെന്ന നിരീക്ഷണത്തോടെയാണ് വിധി. തന്റെ ഇളയ സഹോദരന്‍ മുറിയ്ക്ക് വെളിയില്‍ നില്‍ക്കുമ്പോള്‍ പോലും പീഡിപ്പിക്കാന്‍ വൈദികന്‍ മടി കാണിച്ചില്ലെന്ന പരാതിക്കാരിയില്‍ ഒരാളുടെ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കോടതി കണ്ടെത്തി.

2015-16 കാലഘട്ടത്തിലാണ് ഒമ്പത് വയസ്സ് മുതല്‍ പതിമൂന്ന് വയസ്സ് വരെയുള്ള അള്‍ത്താര ബാലികമാരെ ഇയാള്‍ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഇയാള്‍ ഭീഷണിപ്പെടുത്തിയെങ്കിലും ഇത് അവഗണിച്ച രണ്ട് പെണ്‍കുട്ടികളാണ് പീഡന വിവരം രക്ഷിതാക്കളെ അറിയിച്ചത്. യേശുവിനെ പോലെയായിരുന്നു വൈദികന്‍റെ പെരുമാറ്റം.വലിയ പുരോഹിതന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.

മറ്റ് വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്.

വൈദികനെ പിന്തുണച്ച് വിശ്വാസികളുടെ വന്‍ സമൂഹമാണ് വിധി കേള്‍ക്കാന്‍ കോടതിക്ക് പുറത്ത് തടിച്ച് കൂടിയത്. കോടതി വിധിയില്‍ ഖേദമുണ്ടെന്ന് ഇവര്‍ പ്രതികരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചുവെന്നാണ് ചില വിശ്വാസികള്‍ പ്രതികരിച്ചത്. 2014ലാണ് ഇയാള്‍ കൊളബിയയിലെ ഈ ദേവാലയത്തിലേക്ക് പ്രതിപുരോഹിതനായി നിയമിക്കപ്പെട്ടത്.

Related Articles

Latest Articles