കൊച്ചി: ഇന്നലെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി.വെല്ലിങ്ടൺ ദ്വീപിലെ ഹോട്ടൽ താജ് മലബാറിലായിരുന്നു കൂടിക്കാഴ്ച. സഭാധ്യക്ഷന്മാരും ബിഷപ്പുമാരും അടക്കം എട്ടു പേരാണ് പ്രധാനമന്ത്രിയെ കണ്ടത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും പങ്കെടുത്തു. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും കേരളത്തിന്റെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്തെന്നും അദ്ദേഹം പ്രതികരിച്ചു.
മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ജോസഫ് ഗ്രിഗോറിയോസ്, മാമാത്യു മൂലക്കാട്ട്, ഔഗിന്‍ കുര്യാക്കോസ്, കുര്യാക്കോസ് സേവേറിയോസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.