കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി റാലിയ്‌ക്ക് നേരെ ബോംബേറ്. കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിയിലായിരുന്നു സംഭവം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
ഇന്നലെയായിരുന്നു ബിജെപി റാലി സംഘടിപ്പിച്ചത്. തൃണമൂൽ സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു റാലി സംഘടിപ്പിച്ചത്. പാർട്ടി പ്രവർത്തകരും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് റാലിയിൽ പങ്കെടുത്തിരുന്നത്. ഇതിനിടെ മറഞ്ഞു നിന്ന തൃണമൂൽ പ്രവർത്തകർ റാലിയ്‌ക്ക് നേരെ കല്ലും ബോംബുകളും എറിയുകയായിരുന്നു.
തൃണമൂൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് വിന്യസിച്ചു. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ബിജെപി റാലി സംഘടിപ്പിക്കുന്നത്.

