Saturday, May 18, 2024
spot_img

ശബരിമലയെ ജനലക്ഷങ്ങളുടെ സംഗമഭൂമിയാക്കി മാറ്റിയ വിധിനിയോഗം

ശബരിമലയിലേക്കുള്ള ഗതാഗത മാർഗ്ഗം ആധുനികമായിട്ട് അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു .അരനൂറ്റാണ്ടകൾക്കു മുൻപ് അയ്യായിരത്തിൽ താഴെ ഭക്തരാണ് ഇവിടെ എത്തിചേർന്നിരുന്നതെങ്കിൽ ഇന്ന് ഓരോ തീർത്ഥാടന കാലത്തും കോടിക്കണക്കിനുപേരാണ് ഈ കാനനക്ഷേത്രത്തിലേക്ക് വന്നണയുന്നത് .മണ്ണാറക്കുളഞ്ഞി മുതൽ ചാലക്കയം വരെ നീളുന്ന പാതയുടെ വരവാണ് തീർഥാടക വർദ്ധനയുടെ മുഖ്യ കാരണം ..

അരനൂറ്റാണ്ട് മുൻപ് വരെ ശബരിമലയാത്ര ഭക്തർക്ക് അതി കഠിനവും സാഹസികവുമായിരുന്നു.കടുവയും ആനയും കരടിയും വിഷപാമ്പുകളും ഉള്ള ഘോരവനത്തിലൂടെ ജീവൻ പണയംവച്ചുള്ള യാത്ര . എരുമേലിയിൽ പെട്ടകെട്ടി പേരൂർത്തോടും അഴുതയും കരിമലയും വലിയാനവട്ടവും ചെറിയാനാവട്ടവും കടന്നുള്ള പരമ്പരാഗത കാനന പാതയും വണ്ടിപ്പെരിയാർ സത്രം പുല്ലുമേട്വഴിയുള്ള വഴിയുള്ള കാട്ടുപാതയുമായിരുന്നു അന്ന് ശബരിമലയിലേക്കെത്തിച്ചേരാൻ തീർത്ഥാടകർ തിരഞ്ഞെടുത്തിരുന്നു പ്രധാന വഴികൾ .

എന്നാൽ 1959 -60 കാലഘട്ടത്തിലാണ് കാട്ടാനകൾ സ്ഥിരം സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന ആനത്താരകൾ സംയോജിപ്പിച്ചു കൊണ്ട് ഒരു ഒറ്റയടി പാത ളാഹ എസ്റ്റേറ്റിൽ നിന്നും ചാലക്കയത്തേക്ക് നിർമ്മിക്കുന്നത്.

ശബരിഗിരി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി നിർമ്മാണസാമഗ്രികൾ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു
വെറും ജീപ്പ് റോഡായി ചാലക്കയം വരെ നീണ്ടു നിന്ന ആ ഒറ്റയടിപ്പാത നിർമ്മാണം .എന്നാൽ ചാലക്കയത്തേക്ക് ഒരു പുതിയ റോഡ് എന്ന ആശയത്തിന് വഴി തെളിച്ചത്
1962 -ൽ അന്ന് കേരള ഗവർണർ ആയിരുന്ന വി വി ഗിരിയുടെ ശബരിമല സന്ദർശനമായിരുന്നു .

1965-മുതൽ പത്തനംതിട്ടയിൽ നിന്നും ചാലക്കയം വരെ ksrtc ബസ് സെർവീസും തുടങ്ങി.അതോടെ ചാലക്കയം വാഹനപാർക്കിങ് മേഖല കൂടിയായി

1975 നു ശേഷമാണ് ചാലക്കയം മുതൽ പമ്പ വരെയുള്ള നടവഴി ദേവസ്വം ബോർഡ് ഏറ്റെടുത്തു റോഡ് നിർമ്മാണം തുടങ്ങിയത് .സാഹസികയാത്രികർക്കു പോലും അത്ര പ്രാപ്യമല്ലാതിരുന്ന കാട്ടിടവഴി അങ്ങനെ ലോകത്തിനു മുന്നിൽ നെടുനീളത്തിൽ തുറന്നു കിട്ടി .ശബരിമലയെ ജനലക്ഷങ്ങളുടെ സംഗമഭൂമിയാക്കിമാറ്റിയ വിധിനിയോഗമായിരുന്നു അത് .

Related Articles

Latest Articles