കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീവച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങളില്ലെന്ന് റിപ്പോർട്ട്.പ്രതിക്ക് വിവിധ തരത്തിലുള്ള പരിശോധനകൾ നടത്തി.
എക്സ് റേ, സി ടി സ്കാൻ പരിശോധനകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ മറ്റ് പരിശോധനകൾ തുടരുകയാണ്. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്‍റെയും പഴക്കം ഡോക്ടർമാരുടെ സംഘം പരിശോധിച്ചു വരികയാണ്.
കേസില്‍ പരസ്പരവിരുദ്ധമായിട്ടാണ് പ്രതി ഷാറൂഖ് സെയ്ഫി മൊഴികൾ നൽകിയത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമാണെന്ന് അറസ്റ്റിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞിരുന്നു.എന്നാൽ തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പോലീസിനോട് വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം സംബന്ധിച്ച് കുറെക്കുടി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.