Saturday, May 18, 2024
spot_img

കല്യാണം കഴിച്ച് നല്ല ജീവിതം വേണമെന്നായിരിക്കും ഇവിടെ നിന്ന് അവൻ പ്രാർത്ഥിച്ചത്!! വെട്ടുകാട് പള്ളിയിൽ വച്ച് പൊലീസിൻ്റെ ചോദ്യം, ഗ്രീഷ്മയുടെ അസാധാരണ മറുപടിയും പെരുമാറ്റവും കണ്ട് കണ്ണുതള്ളി പോലീസ്

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ തെളിവെടുപ്പിനിടയിൽ പ്രതി ഗ്രീഷ്മയുടെ അസാധാരണ പെരുമാറ്റം കണ്ട് കണ്ണുതള്ളി പൊലീസ്. ഷാരോൺ ഗ്രീഷ്മയെ താലികെട്ടിയ വെട്ടുകാട് പള്ളിയിൽ ഇന്നലെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഗ്രീഷ്മ എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിൽ പെരുമാറിയത്. പോലീസുകാരോട് കൂസലില്ലാതെ ചിരിച്ചുകളിച്ചാണ് തെളിവെടുപ്പിനിടെ ഗ്രീഷ്മ മറുപടി നൽകിയതും.

മരണപ്പെടുന്നതിന് മുൻപ് ഷാരോണും ഗ്രീഷ്മയും വെട്ടുകാട് പള്ളിയിലെത്തുകയും താലി കെട്ടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് സംഘം ഗ്രീഷ്മയുമായി വെട്ടുകാട് പള്ളിയിൽ തെളിവെടുപ്പിന് എത്തിയത്. വെട്ടുകാട് പള്ളിയിൽ താലികെട്ടിയ ഇടവും സെൽഫിയെടുത്ത സ്ഥലവുമൊക്കെ ഗ്രീഷ്മ പോലീസുകാർക്ക് കാണിച്ചുകൊടുത്തു. ഇതിനിടെ കല്യാണം കഴിച്ച് നല്ല ജീവിതം വേണമെന്നായിരിക്കും ഇവിടെ നിന്ന് അവൻ പ്രാർത്ഥിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുകയായിരുന്നു. എന്നാൽ അതിനു മറുപടിയായി `പക്ഷേ നേരേ തിരിഞ്ഞാ വന്നത്´ എന്നായിരുന്നു ഗ്രീഷ്മ നൽകിയ മറുപടി.

പ്രതിയുടെ മറുപടി പോലീസുകാരെപ്പോലും അമ്പരപ്പിച്ചു. യാതൊരു കൂസലുമില്ലാതയാണ് പ്രതി തെളിവെടുപ്പിനോട് സഹകരിച്ചതും പോലീസുകാരോട് സംസാരിച്ചതും. ഇതിനിടെ വേളിയിൽ വച്ചായിരുന്നു ഷാരോണിനെ കൊലപ്പെടുത്താൻ ആദ്യം ശ്രമിച്ചതെന്ന് ഗ്രീഷ്മ പറഞ്ഞു. താലികെട്ടിക്കഴിഞ്ഞ് മിനിട്ടുകൾക്കകം ജ്യൂസിൽ വിഷം കലർത്തി നൽകിയെന്നും ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചു. എന്നാൽ രുചി വ്യത്യാസം തോന്നിയതുകൊണ്ട് ഷാരോൺ ഇത് തുപ്പിക്കളയുകയായിരുന്നു എന്നാണ് ഗ്രീഷ്മ പോലീസിന് നൽകിയ മറുപടി.

Related Articles

Latest Articles