ഫുജൈറ: സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകൾ ഇറാൻ തീരത്തുണ്ടായ ആക്രമണത്തിൽ തകർന്നു. സൗദിയിലെ റാസ് തനൂറാ തുറമുഖത്തുനിന്ന് അമേരിക്കയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുപോയ ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്.
ഇറാന്റെ ആക്രമണ ഭീഷണിയുണ്ടാകുമെന്ന് അമേരിക്ക നൽകിയ മുന്നറിയിപ്പിന് പിന്നാലെയാണ് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടത്. ആക്രമണം നടന്നതായി സൗദിയുടെ ഊർജാകാര്യ മന്ത്രി ഖാലിദ് അൽ ഫാലി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ടാങ്കറുകൾക്ക് വലിയ അളവിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നേരത്തെ ഈ മേഖലയിൽ വിന്യസിക്കാൻ അമേരിക്ക തങ്ങളുടെ വിമാനവാഹിനിക്കപ്പലും ബോംബർ വിമാനങ്ങളും അയച്ചിരുന്നു. ആക്രമണത്തെ ഗൾഫ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു. യെമന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…
1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…