കാസർഗോഡ് : പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ. സി.കെ.ശ്രീധരനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ രംഗത്തു വന്നു. സി.കെ.ശ്രീധരന്റേത് നീചമായ നീക്കമാണെന്നും ശ്രീധരന്‍ കൂടെനിന്ന് ചതിക്കുകയായിരുന്നുവെന്നും സത്യനാരായണന്‍ ആരോപിച്ചു. സി.കെ.ശ്രീധരന്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും. ഗൂഢാലോചന കണ്ടെത്താന്‍ ശ്രീധരനെതിരെ കോടതിയില്‍ പോകുമെന്നും ശ്രീധരനെ പിണറായി വിജയന്‍ വിലയ്ക്ക് വാങ്ങിയതാണെന്നും സത്യനാരായണന്‍ ആരോപിച്ചു.
ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെ 9 പേര്‍ക്കായി ശ്രീധരന്‍ കഴിഞ്ഞ ദിവസമാണ് കൊച്ചി സിബിഐ കോടതിയില്‍ ഹാജരായത്. മുന്‍ കെപിസിസി വൈസ് പ്രസിഡന്റായ സി.കെ.ശ്രീധരന്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
അതേസമയം, പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് സിപിഎം അല്ല തന്നെ ഏല്‍പ്പിച്ചതെന്ന് അഡ്വ. സി.കെ.ശ്രീധരന്‍ പറഞ്ഞു. പ്രതികളുടെ ബന്ധുക്കളാണ് വക്കാലത്ത് ഏല്‍പ്പിച്ചതെന്നും കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പെരിയ കേസ് ഫയല്‍ താന്‍ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2019 ഫെബ്രുവരി 17നു രാത്രിയാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു കുറ്റപത്രം
26/11 മുംബൈ ഭീകരാക്രമണത്തില്‍ മുന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവന്‍ ഹേമന്ത് കര്‍ക്കരെയെ കൊലപ്പെടുത്തിയത് പാക്കിസ്ഥാന്‍ തീവ്രവാദി…
ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. ചോദ്യം…
ഷില്ലോങ് : മേഘാലയയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രണ്ടുപേരെ നാട്ടുകാർ തല്ലിക്കൊന്നു. നോങ്തില്ലേ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. 17-കാരിയെ…
ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊലപാതക കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ കാനഡ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി…
തെലുങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജീവൻ റെഡി വൃദ്ധസ്ത്രീയുടെ മുഖത്ത് അടിക്കുന്ന വീഡിയോ ആണ് നിങൾ ഇപ്പോൾ…
കണക്കുകൂട്ടി പണികൊടുക്കാൻ ബിജെപി ! രാഹുലിനെ ഉത്തരേന്ത്യയിൽ കിട്ടിയതിൽ പാർട്ടിക്ക് ആവേശം I RAHUL GANDHI