തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയില്‍ നിന്ന് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ബാക്കി ചോദ്യങ്ങള്‍ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്കോർ നേടാനാണിതെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി പറഞ്ഞു.
കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ചോദ്യങ്ങൾ ചോദിച്ചത് കോവിഡ് സാഹചര്യം പരിഗണിച്ചാണ്. എന്നാല്‍ ഇത്തവണ കോവിഡ് മാറി ഓഫ്‌ലൈൻ ക്ലാസ്സുകളാണ്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിൽ 50 ശതമാനം അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ രേഖാ മൂലം അറിയിച്ചു.

