തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് കൊടിയേറാനിരിക്കെ കർശനമായ സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കളക്ടർ കൃഷ്ണതേജ വ്യക്തമാക്കി.ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ജില്ലാ ഭരണ കൂടത്തിന്റെ യോഗം അടുത്ത യാഴ്ച നടക്കും. തൃശൂര്‍ കളക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യത്തെ പരിപാടിയാണ് തൃശ്ശൂർ പൂരം.
ഏപ്രിൽ മുപ്പതിന് നടക്കാൻ പോകുന്ന തൃശൂർ പൂരം മുൻവർഷങ്ങളിലേതും പോലെ സുരക്ഷിതമായി നടത്താനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായെന്ന് കളക്ടര്‍ വ്യക്തമാക്കി. വെടിക്കെട്ടിന് പെസോയുടെ കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്. അത് പാലിക്കേണ്ടി വരുമെന്നും ജില്ലയിലെ ടൂറിസ്റ്റ് സെന്‍ററുകളെ തമ്മില്‍ ബന്ധിപ്പിച്ച് കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.