Saturday, January 3, 2026

കമിതാക്കളെന്ന് തെറ്റിദ്ധരിച്ച്‌ പ്ളസ്ടു വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചു

തഞ്ചാവൂര്‍: കമിതാക്കളെന്ന് ആരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചു. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുവരും സംസാരിച്ച്‌ നില്‍ക്കുന്നത് ചിലര്‍ കണ്ടതാണ് വിവാഹത്തിലേക്ക് നയിച്ചത്.

പതിനേഴ് വയസുകാരനായ ആണ്‍കുട്ടിയും പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയും ഒരേ ക്ളാസിലാണ് പഠിക്കുന്നത്. ഇരുവരും പ്ളസ് ടു വിദ്യാര്‍ത്ഥികളാണ്. തിങ്കളാഴ്ച രാത്രി ആണ്‍കുട്ടി ഒരു സുഹൃത്തിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു. പുലര്‍ച്ചെ പന്ത്രണ്ടരയോടെ ഇവര്‍ രണ്ടുപേരും സംസാരിച്ചു നില്‍ക്കുന്നത് കണ്ട ഗ്രാമവാസികളില്‍ ചിലര്‍ ഇവര്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ച്‌ ഇരുവരുടെയും മാതാപിതാക്കളെ വിവരമറിയിച്ചു. ഗ്രാമവാസികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ തിരുവോണം പഞ്ചായത്ത് യൂണിയന്‍ വെല്‍ഫയര്‍ ഓഫീസര്‍ കമലാദേവി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ചതിന്റെ പേരില്‍ ആറ് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ (51), അയ്യാവു (55), രാമന്‍ (62), ഗോപു (38), നാടിമുത്തു(40), കണ്ണിയന്‍ (50) എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി) സെക്ഷന്‍ 147 (കലാപത്തിനുള്ള ശിക്ഷ), 341 (തെറ്റായ നിയന്ത്രണത്തിനുള്ള ശിക്ഷ), ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്ന

നിര്‍ബന്ധിത വിവാഹത്തിന് ഇരയായ ആണ്‍കുട്ടിയെ തഞ്ചാവൂരിലെ ജുവൈനല്‍ ഹോമിലേയ്ക്കും പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഹോമിലേയ്ക്കും അയച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles