ന്യൂഡൽഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസ് വീണ്ടും ഈ മാസം 13ന് പരിഗണിക്കും. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയായിരുന്നു കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. ഏപ്രില്‍ 13 വരെയാണ് നിലവില്‍ രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കര്‍ണാടകയിലെ കോലാറില്‍ വച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി എന്ന പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. അതിനു പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ഔദ്യോഗിക വീട് ഒഴിയാൻ നോട്ടീസും നൽകിയിരുന്നു.