Saturday, September 19, 2026

പ്രാണഭയത്താൽ ഗാസ വിട്ട് പതിനായിരങ്ങൾ ; കേരള മാപ്രകൾ വീണ്ടും ഞെട്ടി ! |GAZA|

കരയുദ്ധത്തിലേക്ക് ഇസ്രയേൽ കോപ്പുകൂട്ടവേ മനുഷ്യരാശി കണ്ട ഏറ്റവും വലിയ കൂട്ടപ്പലായനത്തിലേക്കാണ് ഗാസ നീങ്ങുന്നത്. വടക്കൻ ഗസ്സയിലെ 11 ലക്ഷം പേർ ഒഴിഞ്ഞു പോകണമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പോടെ പ്രാണരക്ഷാർത്ഥമുള്ള കൂട്ടപ്പലായനമാണ് ഗാസയിൽ നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കാരണം, ഇസ്രായേലിനെ നന്നായി അറിയാവുന്നത് ഗാസയിലെ ജനങ്ങൾക്കാണ്. അതുകൊണ്ട് തന്നെ പ്രാണരക്ഷാർധം ഗാസ നിവാസികൾ ഓടുകയാണ്. അതേസമയം, ഇസ്രയേലിന്റെ ഈ മുന്നറിയിപ്പോടെ ഗാസ നിവാസികൾ പലായനം ചെയ്യുമ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിയത് കേരളത്തിലെ ചില മാമാ മാധ്യമങ്ങൾ തന്നെയാണ്. കാരണം, ഇസ്രയേലിന്റെ മുന്നറിയിപ്പ് പുറത്തുവന്നപ്പോൾ അത് കാര്യമാക്കേണ്ടന്നായിരുന്നു ഹമാസിന്റെ പ്രതികരണം. എന്നാൽ ഹമാസിനേക്കാൾ രൂക്ഷമായിട്ടായിരുന്നു ചില മലയാള മാധ്യമ പ്രവർത്തകർ ഹമാസിന് ഇസ്രയേലിന്റെ താകീത് തള്ളി കളയാൻ ആഹ്വാനം ചെയ്തത്. ആഹ്വാനം ചെയ്തു അപ്പുറത്ത് പോയി കോയി ബിരിയാണിയും തിന്നു ഏമ്പക്കം ഇട്ടു വന്ന മാപ്രാക്കൾ കാണുന്നത് പെട്ടിയും കിടക്കയും എടുത്ത് കാറിലും ട്രക്കിലും കഴുതപുറത്തും ഒക്കേ പാലായനം ചെയ്യുന്ന ഗാസക്കാരെയാണ്. എന്തായാലും ഗാസ നിവാസികളുടെ പലായനം കണ്ട് ആര് ഞെട്ടിയാലും ഇല്ലെങ്കിലും കേരളത്തിലെ ചില മപ്രകൾ ഞെട്ടിയിട്ടുണ്ടാകുമെന്നുറപ്പാണ്. അതേസമയം, ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പു മുന്നിൽ കണ്ട് ആളുകൾ പലായനം തുടങ്ങിയോടെ ആശങ്കയുമായി ഐക്യരാഷ്ട്ര സഭയും രംഗത്തു വന്നിരിക്കുകയാണ്. ദക്ഷിണമേഖലയിലേക്കും റാഫ അതിർത്തിപ്രദേശങ്ങളിലേക്കും മാറാനാണ് വടക്കൻ ഗാസ നിവാസികൾക്കും യു.എൻ. ഉദ്യോഗസ്ഥർക്കും ഇന്നലെ നൽകിയ മുന്നറിയിപ്പ്. ഇത് ഇസ്രയേലിന്റെ ഉപരോധത്താൽ വലയുന്ന ഗസ്സനിവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കുകയായിരുന്നു. ഗാസ സിറ്റിയിലെ ജനവാസമേഖലകളിൽ ഹമാസ് അംഗങ്ങൾ പതിയിരിക്കുന്നതിനാലാണ് ഉത്തരവെന്നാണ് വിശദീകരണം. സ്‌കൂളുകളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും അഭയാർഥിക്യാമ്പുകളിൽ കഴിയുന്നവരും ഒഴിയണമെന്നും ഇസ്രയേലിന്റെ നിർദേശത്തിൽ പറയുന്നു.

അതേസമയം, വ്യോമാക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റനിലയിലാണ് ഗാസയിലെ വലിയൊരു വിഭാഗം. 24 മണിക്കൂറിനുള്ളിൽ പരിക്കേറ്റവരും കുട്ടികളുമുൾപ്പെടെ 11 ലക്ഷം പേരെ ഇവിടെനിന്ന് ഒഴിപ്പിക്കുക സാധ്യമല്ലെന്നാണ് യു.എൻ. വ്യക്തമാക്കിയത്. 23 ലക്ഷമാണ് ഗസ്സയിലെ ജനസംഖ്യ. ഇതിൽ പാതിയിലധികവും താമസിക്കുന്നത് വടക്കന്മേഖലയിലാണ്. ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് തെക്കൻ പ്രദേശത്തേക്ക് മാറാൻ നിർദേശിക്കുന്നതെന്നും തങ്ങളെ മനുഷ്യകവചമാക്കുന്ന ഹമാസിൽനിന്ന് അകലം പാലിക്കണമെന്നും ഗസ്സനിവാസികളോട് ഇസ്രയേൽ പ്രതിരോധസേന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സമ്പൂർണ ഇസ്രായേൽ ഉപരോധം മൂന്നുദിവസം പിന്നിട്ടതോടെ ഗസ്സയിൽ വൈദ്യുതി, കുടിവെള്ളം, ഭക്ഷണം, അവശ്യമരുന്നുകൾ എന്നിവയുടെ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സ്വയം ജീവിക്കണോ വേണ്ടയോ എന്ന ചോദ്യംമാത്രമാണ് ഗസ്സാജനതയുടെ മുന്നിൽ അവശേഷിക്കുന്നതെന്ന് ഫലസ്തീൻ റെഡ് ക്രെസന്റ് വക്താവ് നെബേൽ ഫർസാഖ് പറയുന്നു.
ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ ഗസ്സയിൽനിന്ന് ഇതുവരെ 4.2 ലക്ഷം പേർ പലായനം ചെയ്‌തെന്നാണ് യു.എന്നിന്റെ കണക്ക്. ജനസാന്ദ്രതയേറിയ പ്രദേശത്ത് കരയുദ്ധം ആരംഭിച്ചാൽ ഇരുഭാഗത്തും ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആയിരങ്ങൾ കുട്ടികളുമായി ഈജിപ്ത് അതിർത്തിയോടു ചേർന്ന ഗസ്സയുടെ തെക്കന്മേഖലയിലേക്കു പലായനം തുടങ്ങിയിരിക്കുകയാണ്. 3.38 ലക്ഷം പേരാണ് യുഎൻ ക്യാംപുകളിലുള്ളത്.

Related Articles

Latest Articles