കോഹിമ: ഇന്തോ-മ്യാന്മര് അതിര്‍ത്തി പ്രദേശത്തെ മോന് മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ വിവരം സ്ഥിരീകരിച്ചു. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.