കാബൂൾ: അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായിയുമായി ചർച്ച നടത്തി താലിബാൻ. ഭീകരസംഘടനയുടെ കമാൻഡറും മുതിർന്ന നേതാവുമായ അനസ് ഹഖ്ഖാനിയാണ് ഹമീദ് കർസായിയുമായി ചർച്ച നടത്തിയത്. തങ്ങൾ മുൻകാലങ്ങളിലെ താലിബാനല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചർച്ചകളും മാധ്യമങ്ങളെ കാണുന്നതുമൊക്കെ എന്ന് വിദേശകാര്യ വിദഗ്ദർ സംശയിക്കുന്നു
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. കർസായിക്കൊപ്പം പഴയ സർക്കാരിന്റെ പ്രതിനിധിയായിരുന്ന അബ്ദുള്ള അബ്ദുള്ളയുമുണ്ടായിരുന്നു. താലിബാൻ സംഘത്തിലെ പ്രധാന വിഭാഗമാണ് ഹഖ്ഖാനി ഗ്രൂപ്പ്. കാബൂൾ പിടിച്ചെടുത്തത് ഇവരായിരുന്നു. പാക്കിസ്ഥാൻ അതിർത്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹഖ്ഖാനി ഗ്രൂപ്പാണ് അഫ്ഗാനിലെ പ്രധാന ഭീകരാക്രമണങ്ങളെല്ലാം നടത്തിയത്.
അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം തങ്ങളുടെ കൈയിൽ വന്നു എങ്കിലും ബാഹ്യശക്തികളുടെ ഇടപെടലുകൾ ഉണ്ടാവുമോ എന്ന് താലിബാൻ ഭയക്കുന്നതിന്റെ ഭാഗമാണ് അവരുടെ ഈ നയം മാറ്റം
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak