കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ലാഹോറിൽ നിന്നും 590 കിലോമീറ്റർ അകലെ റഹിമ്യാർഖാൻ ജില്ലയിലെ ഭോങ്ങ് പട്ടണത്തിലെ സിദ്ധിവിനായക ക്ഷേത്രം അവിടുത്തെ ഭൂരിപക്ഷ ജനവിഭാഗമായ മുസ്ലീം സമുദായത്തിലെ തീവ്രവാദികൾ തീവെച്ചും അടിച്ചും കല്ലെറിഞ്ഞും തകർത്തു. മാത്രവുമല്ല, ക്ഷേത്രത്തിനു ചുറ്റുമായി താമസിച്ചിരുന്ന അമ്പതോളം ഹിന്ദുക്കളുടെ ഭവനങ്ങളും തക്ബീർ ധ്വനികളുമായി എത്തിയ കലാപകാരികൾ നശിപ്പിച്ചു.
കാരണമെന്തെന്നറിയണ്ടേ….?
തൊട്ടടുത്തുള്ള മദ്രസ്സ യോടു ചേർന്നുള്ള ഗ്രന്ഥശാലയിലെ തറയിൽ വിരിച്ചിരുന്ന കാർപ്പറ്റിൽ ആ പ്രദേശത്തുകാരനായ വെറും ആറ് വയസ് മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ് അറിയാതെ രണ്ട് തുള്ളി മൂത്രം ഒഴിച്ചുവത്ര. (കുട്ടി ധരിച്ചിരുന്ന ട്രൗസറിൽ മൂത്രം അറിയാതെ പോയതാണെന്നും പറയുന്നുണ്ട്) എന്തായാലും ഒരിക്കലും ക്ഷമിക്കാൻ സാധിക്കാത്ത വലിയ ഒരു അപരാധമാണ് കുട്ടി ചെയ്തതെന്നും ആ പിഞ്ചു കുഞ്ഞിനെ വധശിക്ഷക്കു വിധേയമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പാകിസ്ഥാനിലെ സമാധാന മതക്കാർ ഹിന്ദു ക്ഷേത്രവും വീടുകളും തകർത്തത്. (കുട്ടിയെ പിന്നീട് പാകിസ്ഥാൻ പോലിസ് അറസ്റ്റ് ചെയ്തു….. എങ്ങനെയുണ്ട് ?)
ഇത് ഇവിടെ പറയാൻ കാരണം, അതിക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തതിന് സ്വന്തം നാട്ടുകാർ തന്നെ പടിയടച്ച് പിണ്ഡം വെച്ച രോഹിൻഗ്യൻ മുസ്ലീങ്ങൾക്ക് വേണ്ടി ചാനൽ വാർത്തകളിലെ പ്രധാന തലക്കെട്ടുകളും പ്രൈം ടൈമിലെ ചർച്ച സമയങ്ങളും മാറ്റി വെച്ച ഇവിടുത്തെ മാമാ മാധ്യമങ്ങളും സാംസ്കാരിക നായ കന്മാരും സമാധാന മതക്കാരുടെ ഈ ശാന്തി വാർത്തകളൊന്നും ഇതുവരെ കണ്ടിട്ടില്ല…..
മുസ്ലിം ലോക രാജ്യങ്ങളിൽ നിന്നും റമദാൻ വേളയിൽ അതി ഭീമമായ സക്കാത്ത് പണം ലഭിക്കാൻ ഗാസയിലേക്ക് റോക്കറ്റ് വിടുന്ന മുസ്ലിം ഭീകര സംഘടനകൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കുവാൻ മത്സരിക്കുന്ന, അവരെ തീവ്രവാദികൾ എന്ന് പറയുവാൻ പോലും പേടിക്കുന്ന ഇവിടുത്തെ നപുംസക രാഷ്ട്രീയ നേതാക്കൾക്കും ഹിന്ദു ദേവാലയം തകർത്തതിനെക്കുറിച്ച് പറയുവാൻ നാവനങ്ങുന്നില്ല ….
കാരണം, പറഞ്ഞു പോയാൽ മതേതരത്വം തകർന്നുവെങ്കിലോ…. അല്ലേ?
പക്ഷെ, ഞങ്ങൾക്ക് ഭയമില്ല ….
പാകിസ്ഥാനിലെ മുസ്ലിം മതമൗലിക വാദികളുടെ അടിച്ചമർത്തലുകൾക്ക് വിധേയരാകുന്ന ഞങ്ങളുടെ ഹിന്ദു സഹോദരന്മാർക്കൊപ്പം തന്നെയാണ് ഞങ്ങൾ ….
അതു കൊണ്ട് തന്നെയാണ്, ഇന്ദ്രപ്രസ്ഥം ഭരിക്കുന്ന ആണുങ്ങൾ, ഈ വിഷയം അറിഞ്ഞപ്പോൾ തന്നെ പാക്കിസ്ഥാൻ്റെ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ഭാരതത്തിൻ്റെ ശക്തമായ പ്രതിഷേധം അറിയിച്ചതും കലാപകാരികൾക്കെതിരെ നടപടി സ്വീകരിക്കാൻ പാകിസ്ഥാൻ ഭരണാധികാരികൾക്ക് ശക്തമായ ഭാഷയിൽ താക്കീത് നല്കിയതും ….
ഒന്നുകൂടി ആവർത്തിക്കുകയാണ്…. ഭാരതം മതേതര രാഷ്ട്രമാണ്…. എന്നു കരുതി എവിടെയായാലും ഹിന്ദു സമൂഹത്തിനെതിരെ അതിക്രമങ്ങൾ ഉണ്ടായാൽ കൈയും കെട്ടി കണ്ണുമടച്ചിരിക്കുന്ന പഴയ ഭീരുക്കളുടെ നാടല്ല ഇത്….
മറിച്ച്, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന ആത്മാഭിമാനുള്ള ഹിന്ദുക്കളുടെ നാടാണ് ഇന്ന് ഭാരതം ….
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona