ഗുജറാത്ത് : പീഡന ശ്രമം എതിർത്ത വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഇരുപത്തിയാറുകാരനായ പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി.26കാരനായ ജയേഷ് സർവയ്യക്കാണ് വധശിക്ഷ വിധിച്ചത്. 2021 മാർച്ച് 16നാണ് കൊലപാതകം നടന്നത്. ജെതൽസർ ഗ്രാമത്തിലെ താമസക്കാരനായ പ്രതി 34 തവണയാണ് പെൺകുട്ടിയെ കുത്തിയത്.
അയൽവാസിയായ പ്രതി നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്യുമായിരുന്നു. സംഭവദിവസം വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി എത്തിയ ജയേഷ് താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ഇയാൾ കുട്ടിയെ ബലമായി പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി ഉറക്കെ നിലവിളിച്ചതോടെയാണ് കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് പെൺകുട്ടിയെ കുത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്.