ഇടുക്കി: കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥീരീകരിച്ച് പോലീസ്. അന്യസംസ്ഥാന തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം പറയുന്നു. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ
പോലീസ് കസ്റ്റഡിയിലെടുത്തു.
സാധുറാം, മാലതി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കമ്പംമെട്ടിലാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് മുൻപാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. തുടർന്ന് അപമാനം ഭയന്നാണ് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്.