അഹമ്മദാബാദ് : ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നിർണ്ണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം ഫാസ്റ്റ് ബൗളിംഗ് സെൻസേഷൻ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തി.
ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡ് വിജയിച്ചിരുന്നു. ലഖ്നൗവിലെ കുത്തിത്തിരിഞ്ഞ പിച്ചിൽ കഷ്ടിച്ച് ജയിച്ച ഇന്ത്യ പരമ്പര സമനിലയിലാക്കി. ഇന്ന് ജയിക്കുന്നവര്‍ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാം.
ട്വന്റി 20-കളില്‍ യഥേഷ്ടം റണ്ണൊഴുകുന്ന പിച്ചാണ് അഹമ്മദാബാദിൽ ഒരുക്കിയിരിക്കുന്നത് . കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ മൂന്നിലെയും രണ്ടിന്നിങ്സുകളിലും 160-നുമുകളില്‍ സ്‌കോര്‍ ചെയ്തു. രണ്ടിന് 224 എന്നതാണു ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ.
അവസാനം ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ 5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിലാണ്.