തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വര്‍ണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും മുഖ്യമന്ത്രി മറുപടി പറയാത്തതുൾപ്പെടെയുള്ള വിവാദങ്ങള്‍ പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെതിരെ ഉന്നയിക്കാനുള്ള സാധ്യതകൾ ഏറെയാണ്.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാത്യു കുഴല്‍നാടന്‍റെ ആരോപണത്തില്‍ ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തതും പ്രതിപക്ഷം വിഷയമാക്കുമെന്നാണ് സൂചനകൾ.
എന്നാല്‍, പി സി ജോര്‍ജ്ജിന്‍റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആകും ഭരണപക്ഷത്തിന്റെ ആയുധം. അതേസമയം, എ.കെ.ജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച് നാലാം ദിവസവും പോലീസിന് സൂചനയൊന്നുമില്ല. മറ്റ് വിവരങ്ങളിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.