മലയാളത്തിലെ പ്രശസ്ത നടൻ സിദ്ദിഖ് അടക്കം 14 പേര്‍ക്കെതിരെ മീടു ആരോപണം ഉന്നയിച്ച് സിനിമാലോകത്തെ ഞെട്ടിച്ച നടിയാണ് രേവതി സമ്പത്ത്. മീടു ആരോപണത്തിനു ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ താരം സജീവമായിരുന്നില്ല. ആരോപണ ശേഷം സുഹൃത്തുക്കൾ എല്ലാരും ശത്രുക്കളായി മാറിയെന്ന വെളിപ്പെടുത്തലുമായി താരം മുന്നോട്ടു വന്നിരിക്കുകയാണ്.
“അടുത്ത സുഹൃത്തുക്കള്‍ വരെ ശത്രുക്കളായി. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നു വരെ കേള്‍ക്കേണ്ടി വന്നു. ഫേക്കാണ് വിശ്വസിക്കാന്‍ കൊള്ളില്ല, ശ്രദ്ധയാകര്‍ഷിക്കല്‍ രോഗമാണെന്ന പഴിയും കേള്‍ക്കേണ്ടി വന്നു. മൂന്ന് സിനിമയാണ് മീ ടുവിന് ശേഷം നഷ്ടപ്പെട്ടത്. ആരൊക്കയോ സംവിധായകനെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് സിനിമ നഷ്ടപ്പെട്ടത്. അവളെ സെറ്റിലേക്ക് വിളിക്കരുത്, പ്രശ്‌നക്കാരിയാണെന്ന് എന്ന പൊതുസ്വരം രൂപപ്പെട്ടു. ഒരേസമയം പതിനാല് പേര്‍ക്കെതിരെ മീടു ആരോപണം ഉന്നയിച്ചതു കൊണ്ട് ഒപ്പമാരുമില്ല എന്ന റിയാലിറ്റിയിലേക്ക് എത്താന്‍ വൈകി. തനിക്കാരോടും ക്ഷമിക്കാന്‍ തോന്നിയിട്ടില്ല. നല്ല ദേഷ്യമുണ്ട് പലരോടും. എന്നാലും മനസമാധാനവും സന്തോഷവും ആത്മാഭിമാനവുമുണ്ട്. മീ ടുവിന്റെ പേരില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വരെ അകന്നപ്പോഴും അച്ഛനും അമ്മയും എനിക്കൊപ്പം ഉറച്ചു നിന്നു” രേവതി പറഞ്ഞു.
മലയാളത്തിലെ ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് രേവതി സമ്പത്ത് മനസ് തുറന്നത്.