ദില്ലി: ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ യുവമോർച്ച ജനറല്‍ സെക്രട്ടറിയുള്‍പ്പെടെയുളള ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന്റെ
ഉത്തരവാദിത്വം ദി റസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള ഭീകര സംഘടനയാണ് ടിആര്‍എഫ്. കുല്‍ഗാമിലെ വൈകെ പോരയിലായിരുന്നു ആക്രമണം നടന്നത്. യുവമോർച്ച സെക്രട്ടറി ഫിദ ഹുസൈൻ യാറ്റൂ, പാർട്ടി പ്രവർത്തകരായ ഉമർ റാഷിദ് ബീഗ്, ഉമർ റംസാൻ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്.
കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.