തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിടാനുണ്ടായ സാഹചര്യം പാര്‍ട്ടിയോട് വിശദീകരിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. റേഷന്‍കടകള്‍ അടച്ചിടാനുണ്ടായ സാഹചര്യം പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കിയതോടെയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് മന്ത്രി വിശദീകരണം നല്‍കേണ്ടിവന്നത്.
ഇ പോസ് മെഷീനുമായുള്ള സെര്‍വര്‍ തകരാറാണ് റേഷൻ കടകളുടെ പ്രവർത്തനം നിശ്ചലമാകാൻ കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി .വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല. ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം കടയടച്ചിട്ട് സെര്‍വര്‍ പ്രശ്നം പരിഹരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഈ മാസത്തെ റേഷന്‍ വാങ്ങാനുള്ള സാഹചര്യം അടുത്ത മാസം 5 വരെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.